മറന്നു കാണില്ലല്ലോ നിങ്ങള്‍ സിസ്റ്റര്‍ സെഫിയെ. ഒരു കന്യാമഠത്തിന്റെ നാലു
ചുവരുകള്‍ക്കുള്ളില്‍ നിശബ്ദമായ ഒരു പ്രാര്‍ത്ഥനയായിരുന്നു അവരുടെ ജീവിതം.
എന്നാല്‍ കത്തോലിക്കാ സഭയ്ക്കു കൂച്ചു വിലങ്ങിടാന്‍ ഇറങ്ങി പുറപ്പെട്ട ചില കമ്മ്യൂണിസ്റ്റ്
ഭരണാധികാരികളുടെ കുടിലതയില്‍ പിറന്ന തിരക്കഥയില്‍, ഒരു ബലിമൃഗത്തിന്റെ
ദുരന്തവേഷമിടേണ്ടിവന്നു അവര്‍ക്ക്. ഒരു മനുഷ്യ ജീവി എന്ന അവകാശം പോലും
അവര്‍ക്കു നിഷേധിക്കപ്പെട്ടു. കുളിസോപ്പിന്റെ പരസ്യത്തില്‍ മോഡല്‍ പൊക്കിള്‍ചുഴി
കാണിച്ചാല്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടുവെന്ന് മുറവിളി കൂട്ടുന്നവര്‍ ഒരു കന്യാസ്ത്രീയുടെ
സ്ത്രീത്വം തെരുവില്‍ അവമതിക്കപ്പെട്ടപ്പോള്‍ അനങ്ങിയതേയില്ല.
അല്ലെങ്കിലും കാറും സര്‍ക്കാര്‍ മന്ദിരവുമൊക്കെ നഷ്ടപ്പെടാതെ നോക്കാനുള്ള
വിവരമൊക്കെ മുന്‍ ന്യായാധിപയ്ക്കുണ്ട്. മാത്രമല്ല ‘മാതാപിതാക്കളുടെ നേര്‍ച്ച
നിറവേറ്റാന്‍‘ മഠത്തില്‍ ചേരുന്ന പെണ്‍പിള്ളേരുടെ കണക്കെടുത്ത് സര്‍ക്കാരിന്
സമര്‍പ്പിക്കാനുള്ള തിരക്കില്‍ സമയം തികയുന്നതേയില്ല. കുട്ടി സഖാക്കന്മാര്‍ കൂടെ
പഠിക്കുന്ന പെണ്‍പിള്ളേരെ പീഡിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഗുരുതരവും
സാംസ്കാരിക കേരളത്തിന് അപമാനവുമാണ് ക്രിസ്ത്യാനി പിള്ളേരുടെ ഈ മഠത്തില്‍ പോക്ക്. അപ്പോള്‍ പിന്നെ മഠത്തില്‍ പോയവരൊക്കെ അനുഭവിക്കട്ടെ, അല്ലാപിന്നെ.
തെളിവു കൈയ്യിലുണ്ട് ഉടനെ തരാം എന്നു പറഞ്ഞ് ഒരു കന്യാസ്ത്രീയെയും രണ്ട്
വൈദികരെയും അറസ്റ്റ് ചെയ്ത് കൂലിക്കെടുത്ത സഖാക്കന്മാരുടെ കൂക്കിവിളികളുടെ
അകമ്പടിയോടെ ചാനലുകള്‍ക്കും പത്ര മാധ്യമങ്ങള്‍ക്കും മുന്നില്‍ കെട്ടുകാഴ്ചയാക്കി
നിര്‍ത്തിയപ്പോള്‍ ഈ കൊച്ചു കേരളത്തില്‍ ഒരു സാമുദായിക സംഘര്‍ഷവും ഉണ്ടായില്ല.
ഇത്രയും നാള്‍ ആളും അര്‍ത്ഥവും നല്‍കി അഭയ കേസ് മൂടി വെക്കാന്‍ മാത്രം കരുത്തുള്ള
ഒരു സമുദായത്തിന് ഒരു പ്രതിഷേധ പ്രകടനം നടത്താന്‍ പോലും അവസരം
കൊടുക്കാതെ ‘ഒതുക്കിയത്’ കൊടിയേരിയുടെ ആഭ്യന്തരത്തിന്റെ മിടുക്ക്.
കന്യാസ്ത്രീക്കു കന്യാ ചര്‍മം ഇല്ലെങ്കില്‍ അവര്‍ വേശ്യയും കൊലപാതകിയും ആകും എന്നു
കണ്ടെത്തിയത് കേരള സര്‍ക്കാര്‍ ‘പ്രത്യേക താല്പര്യം’ എടുത്ത് നിയോഗിച്ച ‘കേരള
സി.ബി.ഐ’ ആകുമ്പോള്‍ എന്തിനു സംശയിക്കണം. വൈരുധ്യാത്മക ഭൌതിക വാദം
പോലെ കണ്ണടച്ചു വിശ്വസിക്കാം. കന്യാ ചര്‍മം തന്നെ കൊലപാതക കേസിലെ സോളിഡ് എവിഡന്‍സ്. ചതിച്ചല്ലോ ദൈവമേ..,(സോറി.. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവത്തെ വിളിക്കാന്‍ പാടില്ല, പൂ മൂടാനും..). ആ കന്യാസ്ത്രീക്കു കന്യാചര്‍മം ഉണ്ട്, ഇനി ഇപ്പോള്‍ എന്തോ ചെയ്യും. പത്രക്കാരോട് പറയാം ആസൂത്രിതമായ തെളിവ് നശിപ്പിക്കല്‍. കന്യാ ചര്‍മ പുന:സ്ഥാപന ശസ്ത്രക്രിയ. പിന്നെ അവരുടെ മുലകള്‍ പരിശോധിക്കണം, ബ്രായുടെ സൈസും. മഠത്തില്‍ ചേര്‍ന്നപ്പോളത്തേതിനെക്കാള്‍ ബ്രാ സൈസ് കൂടിയിട്ടുണ്ടെങ്കില്‍ സംഗതി മറ്റവന്‍ തന്നെ അച്ചന്മാരുമായി അവിഹിതം. 'മഞ്ഞ' പത്രക്കാരനെ വിളിച്ച് പ്രത്യേകം പറയണം. ബാക്കി അവന്‍ എഴുതിക്കോളും. അതു വായിച്ചിട്ട് തീരുമാനിക്കാം പുതിയ എന്തൊക്കെ തെളിവുകള്‍ വേണമെന്ന്.
കുറ്റപത്രം അപൂര്‍ണമാണെന്നും കെട്ടിച്ചമച്ചതുപോലെയുണ്ടെന്നും ഹൈക്കോടതിയിലെ
ഒരു ന്യായാധിപ. അവര്‍ക്കു വേറേ പണി ഇല്ലേ, ഇത്ര ഒപ്പിച്ചെടുത്ത പാട് നമുക്കറിയാം.
ക്രിസ്ത്യന്‍ സമൂഹം ആയതു കൊണ്ട് തൊപ്പി വെക്കാന്‍ ഇപ്പോളും തല ബാക്കി ഉണ്ട്. കുട്ടി
സഖാക്കന്മാരെ വിളിച്ച് ആ ജഡ്ജിയുടെ കോലം കത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം.
ചോകോനെക്കൊണ്ട് നാല് തെറിയും വിളിപ്പിക്കണം. കുറച്ച് കള്ള് വാങ്ങി കൊടുത്താല്‍
മതി ബാക്കി അവന്‍ ചെയ്തോളും. സംഗതി കോടതി അലക്ഷ്യം ആവുമോ? ഒന്നും
പേടിക്കേണ്ടെന്നേ അഡ്വക്കറ്റ് ജനറല്‍ നമ്മുടെ ആളല്ലേ.
എല്ലാം വെറുതെയായോ, അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജാമ്യം കൊടുത്തു ആ
പെണ്ണുമ്പിള്ള. സാരമില്ലെടോ നമുക്കിതു മതി. സഭ നാറിയില്ലേ, അച്ചന്മാരും കന്യാസ്ത്രീകളും നാറിയില്ലേ..അതു മതി. കോടതി അവരെ വെറുതേ വിടും, അതു നമുക്കു
പണ്ടേ അറിയാം. കോടതിയില്‍ കാശു വാരിയെറിഞ്ഞ് അവര്‍ ‘ഊരിപ്പോന്നു’ എന്നേ പൊതു ജനം കരുതൂ. അല്ലെങ്കിലും അവറ്റകള്‍ കഴുതകള്‍ അല്ലേ.
സൂഫിയയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തേണ്ടല്ലോ. തീപ്പൊരി പ്രാസംഗികന്‍ മ്‌അദ്നി
യുടെ ഭാര്യ. മൂടുപടത്തിനുള്ളിലെ സൂഫിയയെ പോലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നതാണ്. പക്ഷേ ജനിച്ച നാടിന്റെ സുരക്ഷയെക്കാള്‍ വര്‍ഗീയ
വോട്ടുകളുടെ കനത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഭരണാധികാരികള്‍ അതൊക്കെ ഒതുക്കി.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കിയ പോലീസ്
സംഘത്തിന് സൂഫിയയുടെ പങ്ക് വ്യകതമായിരുന്നു. എന്നാല്‍ അന്ന് ഉന്നത കേന്ദ്രങ്ങളുടെ
ഇടപെടല്‍ മൂലം അതു വിസ്മരിക്കപ്പെട്ടു. ആ കേസിന്റെ അന്വേഷണത്തില്‍
ആത്മാര്‍ത്ഥമായ പങ്കുവഹിച്ച ഒരു പോലീസ് ഉദ്യോഗ്സഥന്‍ സൂഫിയക്കെതിരെയുള്ള
പ്രധാന തെളിവ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. സൂഫിയയുടെ ഫോണിന്റെ കാള്‍
ലിസ്റ്റ് അങ്ങനെ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സാധാരണ ഒരാളുടെ മൊബൈലിലേക്ക്
ഏതെങ്കിലും തീവ്രവാദിയുടെ മിസ്ഡ് കാള്‍ വന്നിട്ടുണ്ടെങ്കില്‍ അവന്‍ പിന്നെ പുറം ലോകം
കാണില്ല. പക്ഷേ നമ്മുടെ ആഭ്യന്തര വകുപ്പിന് അത് പ്രശ്നമേ ആയിരുന്നില്ല. സൂഫിയ
വെറും പാവം, സ്വന്തമായി ഫോണ്‍ ഡയല്‍ ചെയ്തു വിളിക്കാന്‍ പോലും അറിയില്ല,
പച്ചവെള്ളം പോലും ഓതിയതിനുശേഷം ചവച്ചേ കുടിക്കൂ. മദനിയുടെ സാക്ഷ്യം
കൊടിയേരി ഫയലില്‍ സ്വീകരിച്ചു. വാര്‍ത്തയുടെ ചൂട് ആറിയപ്പോള്‍ ചാനലുകാരും വിട്ടു.
അപ്പോളല്ലേ കര്‍ണാടക പോലീസിന്റെ ഒരു അന്വേഷണം. തീവ്രവാദി ബന്ധങ്ങള്‍ ഉള്ള
ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നു. അവന്മാര്‍ക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.
കൊച്ചി തുറമുഖത്ത് കണ്ടെയ്നറില്‍ വന്ന ഒറിജിനല്‍ പാക്കിസ്ഥാന്‍ മെയ്ഡ് ഇന്‍ഡ്യന്‍
രൂപ അവന്മാര്‍ക്കു കൊടുക്കാത്തതിന്റെ കൊതിക്കെറുവാ. അല്ലെങ്കില്‍ പിന്നെ
ഇങ്ങനെയൊക്കെ ചെയ്യുമോ. എന്തായാലും നമ്മള്‍ക്ക് പണം കിട്ടീതാ. ഫാരിസിനെയും
വാട്ടര്‍ തീം പാര്‍ക്കിനെയും നമ്മള്‍ക്ക് നഷ്ടപ്പെടുത്താന്‍ വയ്യ. അതുകൊണ്ട്
ആരെപ്പിടിച്ചാലും മദനിയേയും സൂഫിയയേയും പിടിക്കരുത്. തൊഴിലാളി വര്‍ഗ
പ്രസ്ഥാനത്തിന്റെ പുതിയ കാറല്‍ മാര്‍ക്സ് ആണ് മദനി. രാജ്യസ്നേഹം നമുക്കു പറഞ്ഞിട്ടില്ല.
സാര്‍വദേശീയമാണല്ലോ തൊഴിലാളി പ്രസ്ഥാനം. അതു കൊണ്ടല്ലേ നമ്മള്‍ ക്വിറ്റ് ഇന്ത്യാ
സമരത്തെ ഒറ്റിക്കൊടുത്തത്. അതിനു പ്രതിഫലമായി സായിപ്പ് ഇത്തിരി പണം തന്നതു
കൊണ്ട് നമ്മള്‍ ദേശാഭിമാനി പത്രം ഉണ്ടാക്കി. പിന്നെ ഇപ്പോള്‍ ഒരു പത്തു കൊല്ലമായി
നമ്മടെ കൊച്ചന്മാര്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണം എന്ന പേരില്‍ വഴി തടയുന്നുണ്ട്.
നമ്മളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ. അല്ലെങ്കിലും പാക്കിസ്ഥാന്‍ നമ്മളുടെ സ്വന്തം
ആണല്ലോ. ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തെ സപ്പോര്‍ട്ട് ചെയ്തത്
നമ്മളായിരുന്നല്ലോ. ക്രൂഷ്ചേവ് വന്നു പറഞ്ഞപ്പോളാ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതു
തന്നെ. അതിനു മുന്‍പ് നാലഞ്ചു കൊല്ലം കല്‍ക്കട്ടാ തീസിസ് അനുസരിച്ച് നമ്മള്‍
സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടിയാണ് ഉയര്‍ത്തിയിരുന്നത്. അവര്‍ അവരുടെതെന്നും
നമ്മള്‍ നമ്മുടേതെന്നും പറയുന്ന കുറച്ച് സ്ഥലത്തിനു വേണ്ടി നമ്മള്‍ എന്തിനാ
വഴക്കുണ്ടാക്കുന്നത്. ഇവിടെ ചൈന വന്നു ഭരിച്ചാലേ വിപ്ലവം ഉണ്ടാകൂ. അതുകൊണ്ട് ഈ
രാജ്യം രാജ്യ സ്നേഹം എന്നൊക്കെ പറഞ്ഞ് കിട്ടാനുള്ള പണം കളയുന്നത് എന്തിന്.
മതത്തിന്റെയും ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ ഭിന്നിച്ചു
നില്‍ക്കുന്നതാണ് വിപ്ലവത്തിന് ഏറ്റവും പറ്റിയ സാഹചര്യം. അതുകൊണ്ട് മദനിയും
കൂട്ടരും നമ്മെ വിപ്ലവം കൊണ്ടുവരാന്‍ സഹായിക്കുന്നവരാണ്. അപ്പോള്‍ സൂഫിയ
ബൂര്‍ഷ്വാ കോടതിയില്‍ പോകട്ടെ. കോഴികട്ടവന്‍ മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ വരുമ്പോള്‍
കോടതി വരാന്തയില്‍ വച്ച് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന നാടാണ്. അങ്ങനെ
ഏതെങ്കിലും പോലീസുകാരന്‍ ഷൈന്‍ ചെയ്യാന്‍ നോക്കേണ്ടാ, ഇവിടം ഞങ്ങളാണ്
ഭരിക്കുന്നത്. കോടതി കേസ് മാറ്റിവെച്ചു എന്നാലും സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടതില്ല.
അടുത്ത സിറ്റിംഗില്‍ കോടതി പറയുവാ വേണേല്‍ അറസ്റ്റ് ചെയ്തോ, അറസ്റ്റിന്
നിരോധനം ഇല്ലെന്ന്. ഇമ്മിണി പുളിക്കും. സൂഫിയ കേരള സ്ത്രീത്വത്തിന്റെ പ്രതീകമാണ്.
ആ പതിവ്രതയെ അറസ്റ്റ് ചെയ്യാനോ? എന്തായാലും ഇന്നിപ്പോള്‍ കോടതി കേസ്
പരിഗണിക്കുമെന്നു തോന്നുന്നു. ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്ന് ചില
പോലീസുകാര്‍ക്ക് നിര്‍ബന്ധം. കേന്ദ്രത്തില്‍ കുറെ അവന്മാര്‍ ഉണ്ട് തീവ്രവാദവിരുദ്ധ
അന്വേഷണം എന്നു പറഞ്ഞ് നടക്കുന്നു. എന്നാലും തച്ചങ്കരി ഉള്ളതുകൊണ്ട് നമുക്ക്
രക്ഷപെടാം. നാടുകടത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് സൂഫിയയുടെ
ആണ്‍പിറന്നോന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അത് ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്റെ
വികാര പ്രകടനം മാത്രമാണെന്നേ. മദനിയും സൂഫിയയും സമാധാനകാംഷികളായ
കുഞ്ഞാടുകള്‍ ആണെന്നേ.. അവരെ ജീവിക്കാന്‍ അനുവദിക്കുക കാരണം അവര്‍
ജീവിക്കുന്നത് നമുക്ക് വേണ്ടി... (പി.ഡി.പി പുറത്തിറക്കിയ പോസ്റ്റര്‍)
Wednesday, December 16, 2009
Thursday, November 5, 2009
വിധിന്യായം - അവസാന ഭാഗം
എന്നാല്‍ മാനസികമായി കൂടുതല്‍ കരുത്തരാണ് ന്യായാധിപന്മാര്‍. അടുത്ത ദിവസത്തെ
മാധ്യമ തലക്കെട്ടുകളില്‍ വന്നേക്കാവുന്ന ഭീഷണിയുടെ ചൂടില്‍ മെഴുകുതിരിപോലെ
കത്തിത്തീരുകയോ ഉരുകിയൊലിക്കുകയോ ചെയ്യുന്നവരല്ല അവര്‍. നിയമം അനുസരിച്ചും
രേഖകളിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമേ അവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ.
അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുകയും വേണം. ആകാശം ഇടിഞ്ഞുവീണാലും നീതി
നിലനില്‍ക്കും.ഒരു ജാമ്യ ഹര്‍ജിയില്‍ പറയാന്‍ പാടുള്ളതില്‍ കൂടുതല്‍ പറഞ്ഞതായി എനിക്ക്
തോന്നുന്നില്ല. ഈ കേസിലെ വസ്തുതകള്‍ പതിനാറര വര്‍ഷത്തിലധികം നീണ്ട
അന്വേഷണത്തില്‍ ഒരു മഹാസമുദ്രം പോലെ പരന്നു കിടക്കുന്നു. കുറേക്കൂടി
പറയേണ്ടതുണ്ടെങ്കിലും ഒരു ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിന് ആവശ്യമായവയിലേക്ക്
മാത്രമായി ഞാന്‍ ചുരുക്കുകയാണ്.
ഈ വിധിന്യായത്തിലെ എതെങ്കിലും നിരീക്ഷണം ഏതെങ്കിലും വിധത്തില്‍ പരിധി
ലംഘിച്ചിട്ടുണ്ടെങ്കില്‍, അത് ജാമ്യം നല്‍കാമോ ഇല്ലയോ എന്ന് വിശദീകരിക്കുക എന്ന
ഉദ്ദേശ്യത്തോടെ മാത്രമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവ ഒരു
നടപടിയെയും ഒരുവിധത്തിലും ബാധിക്കില്ല. സി.ബി.ഐ വേഴ്സസ് പ്രദീപ്
ബാലചന്ദ്രസാവന്റെ കേസില്‍ (2007) സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ, ജാമ്യം
അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവില്‍ പറയുന്ന കാരണങള്‍, ജാമ്യം നല്‍കുന്ന
ഉത്തരവിന് പിന്‍ബലമേകാന്‍ മാത്രമുള്ളതാണ് എന്ന് മനസിലാക്കിയാല്‍ മതി. ഈ
നിരീക്ഷണങ്ങള്‍ വിചാരണക്ക് ശേഷം ബന്ധപ്പെട്ട കോടതിയെടുക്കുന്ന തീരുമാനത്തെ
സ്വാധീനിക്കരുത്.
ഹര്‍ജിക്കാരെ തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കുന്നത് കടുത്ത നീതിനിഷേധമാകുമെന്ന്
ബന്ധപ്പെട്ട എല്ലാവരുടെയും വാദങ്ങള്‍ കേട്ടശേഷവും, കേസ്ഡയറിയും, കേസിലെ
വസ്തുതകളും, ചുറ്റുപാടുകളും പരിശോധിച്ച ശേഷവും, എന്റെ മുമ്പിലുള്ള വസ്തുതകളുടെ
വെളിച്ചത്തിലും പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. അതുകൊണ്ട് ഇവര്‍ക്ക് ജാമ്യം
നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍നിന്നും യാതൊന്നും എന്നെ തടയുന്നില്ല. എങ്കിലും കുറ്റാരോപിതര്‍ തെളിവ് നശിപ്പിക്കുകയോ, സാക്ഷികളെ സ്വാധീനിക്കുകയോ
ഭീഷണിപ്പെടുത്തുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നതിന്
ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞാ ന്‍കരുതുന്നു.
താഴെപ്പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം
അനുവദിക്കുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യരൂപയുടെ രണ്ട്
ആള്‍ജാമ്യത്തിലും ഹര്‍ജിക്കാരെ ജാമ്യത്തില്‍ വിട്ടയക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍
ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും
വേണം. പാസ്പോര്‍ട്ട് ഉള്ളവര്‍ അത് മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കുകയും
പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആ വിവരത്തിന് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കുകയും
വേണം. മജിസ്ട്രേട്ടിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഹര്‍ജിക്കാര്‍ താമസസ്ഥലം
മാറരുത്. താമസസ്ഥലം മജിസ്ട്രേട്ടിനെ അറിയിക്കണം. മറ്റൊരു ഉത്തരവ്
ഉണ്ടാകുന്നതുവരെ ഒരു ടെലിഫോണും ഉപയോഗിക്കാന്‍ പാടില്ല. ഫോണ്‍ വിളിക്കാനോ
കോളുകള്‍ക്ക് മറുപടി പറയാനോ പാടില്ല, ഫോണ്‍ ഉപയോഗിച്ചാല്‍ ജാമ്യം റദ്ദാക്കും.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീക്ഷണിപ്പെടുത്താനോ
തെളിവുനശിപ്പിക്കാനോ പരോക്ഷമായിപ്പോലും ശ്രമിക്കരുത്, ഈ വ്യവസ്ഥ ലംഘിച്ചാല്‍
ജാമ്യം റദ്ദാക്കും. ഈ ഉത്തരവില്‍ പറഞ്ഞിട്ടുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ സി.ബി.ഐ-യിലെ
കൂടുതല്‍ കാര്യപ്രാപ്തിയും പരിചയസമ്പത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയോ
ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടത്തിലേ ഇപ്പോഴത്തെ അന്വേഷണസംഘം
കേസന്വേഷണം തുടരാവൂ. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഈ
കോടതിയെ താമസം കൂടാതെ അറിയിക്കണം.
ഈ ഹര്‍ജികള്‍ അനുവദിച്ചിരിക്കുന്നു.
ജസ്റ്റിസ് കെ. ഹേമ ജഡ്ജി (Justice K Hema)
മാധ്യമ തലക്കെട്ടുകളില്‍ വന്നേക്കാവുന്ന ഭീഷണിയുടെ ചൂടില്‍ മെഴുകുതിരിപോലെ
കത്തിത്തീരുകയോ ഉരുകിയൊലിക്കുകയോ ചെയ്യുന്നവരല്ല അവര്‍. നിയമം അനുസരിച്ചും
രേഖകളിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമേ അവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ.
അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുകയും വേണം. ആകാശം ഇടിഞ്ഞുവീണാലും നീതി
നിലനില്‍ക്കും.ഒരു ജാമ്യ ഹര്‍ജിയില്‍ പറയാന്‍ പാടുള്ളതില്‍ കൂടുതല്‍ പറഞ്ഞതായി എനിക്ക്
തോന്നുന്നില്ല. ഈ കേസിലെ വസ്തുതകള്‍ പതിനാറര വര്‍ഷത്തിലധികം നീണ്ട
അന്വേഷണത്തില്‍ ഒരു മഹാസമുദ്രം പോലെ പരന്നു കിടക്കുന്നു. കുറേക്കൂടി
പറയേണ്ടതുണ്ടെങ്കിലും ഒരു ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിന് ആവശ്യമായവയിലേക്ക്
മാത്രമായി ഞാന്‍ ചുരുക്കുകയാണ്.
ഈ വിധിന്യായത്തിലെ എതെങ്കിലും നിരീക്ഷണം ഏതെങ്കിലും വിധത്തില്‍ പരിധി
ലംഘിച്ചിട്ടുണ്ടെങ്കില്‍, അത് ജാമ്യം നല്‍കാമോ ഇല്ലയോ എന്ന് വിശദീകരിക്കുക എന്ന
ഉദ്ദേശ്യത്തോടെ മാത്രമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവ ഒരു
നടപടിയെയും ഒരുവിധത്തിലും ബാധിക്കില്ല. സി.ബി.ഐ വേഴ്സസ് പ്രദീപ്
ബാലചന്ദ്രസാവന്റെ കേസില്‍ (2007) സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ, ജാമ്യം
അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവില്‍ പറയുന്ന കാരണങള്‍, ജാമ്യം നല്‍കുന്ന
ഉത്തരവിന് പിന്‍ബലമേകാന്‍ മാത്രമുള്ളതാണ് എന്ന് മനസിലാക്കിയാല്‍ മതി. ഈ
നിരീക്ഷണങ്ങള്‍ വിചാരണക്ക് ശേഷം ബന്ധപ്പെട്ട കോടതിയെടുക്കുന്ന തീരുമാനത്തെ
സ്വാധീനിക്കരുത്.
ഹര്‍ജിക്കാരെ തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കുന്നത് കടുത്ത നീതിനിഷേധമാകുമെന്ന്
ബന്ധപ്പെട്ട എല്ലാവരുടെയും വാദങ്ങള്‍ കേട്ടശേഷവും, കേസ്ഡയറിയും, കേസിലെ
വസ്തുതകളും, ചുറ്റുപാടുകളും പരിശോധിച്ച ശേഷവും, എന്റെ മുമ്പിലുള്ള വസ്തുതകളുടെ
വെളിച്ചത്തിലും പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. അതുകൊണ്ട് ഇവര്‍ക്ക് ജാമ്യം
നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍നിന്നും യാതൊന്നും എന്നെ തടയുന്നില്ല. എങ്കിലും കുറ്റാരോപിതര്‍ തെളിവ് നശിപ്പിക്കുകയോ, സാക്ഷികളെ സ്വാധീനിക്കുകയോ
ഭീഷണിപ്പെടുത്തുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നതിന്
ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞാ ന്‍കരുതുന്നു.
താഴെപ്പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം
അനുവദിക്കുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യരൂപയുടെ രണ്ട്
ആള്‍ജാമ്യത്തിലും ഹര്‍ജിക്കാരെ ജാമ്യത്തില്‍ വിട്ടയക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍
ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും
വേണം. പാസ്പോര്‍ട്ട് ഉള്ളവര്‍ അത് മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കുകയും
പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആ വിവരത്തിന് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കുകയും
വേണം. മജിസ്ട്രേട്ടിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഹര്‍ജിക്കാര്‍ താമസസ്ഥലം
മാറരുത്. താമസസ്ഥലം മജിസ്ട്രേട്ടിനെ അറിയിക്കണം. മറ്റൊരു ഉത്തരവ്
ഉണ്ടാകുന്നതുവരെ ഒരു ടെലിഫോണും ഉപയോഗിക്കാന്‍ പാടില്ല. ഫോണ്‍ വിളിക്കാനോ
കോളുകള്‍ക്ക് മറുപടി പറയാനോ പാടില്ല, ഫോണ്‍ ഉപയോഗിച്ചാല്‍ ജാമ്യം റദ്ദാക്കും.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീക്ഷണിപ്പെടുത്താനോ
തെളിവുനശിപ്പിക്കാനോ പരോക്ഷമായിപ്പോലും ശ്രമിക്കരുത്, ഈ വ്യവസ്ഥ ലംഘിച്ചാല്‍
ജാമ്യം റദ്ദാക്കും. ഈ ഉത്തരവില്‍ പറഞ്ഞിട്ടുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ സി.ബി.ഐ-യിലെ
കൂടുതല്‍ കാര്യപ്രാപ്തിയും പരിചയസമ്പത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയോ
ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടത്തിലേ ഇപ്പോഴത്തെ അന്വേഷണസംഘം
കേസന്വേഷണം തുടരാവൂ. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഈ
കോടതിയെ താമസം കൂടാതെ അറിയിക്കണം.
ഈ ഹര്‍ജികള്‍ അനുവദിച്ചിരിക്കുന്നു.
ജസ്റ്റിസ് കെ. ഹേമ ജഡ്ജി (Justice K Hema)
വിധിന്യായം - Part 12
അഭയ കേസില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ മാധ്യമങ്ങളും പൊതുസമൂഹവും സ്വന്തം
നിഗമനങ്ങളുമായി ഏറെ മുന്നോട്ടുപോയി. 24 വാല്യങ്ങളുള്ള കേസ് ഡയറിയിലെ
വിവരങ്ങള്‍ എന്താണെന്നറിയാതെയാണിത്. വിദഗ്ദ്ധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ
റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,
കോടതിയുടെ നിരന്തരമായ ശ്രമഫലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍
നിന്നു ശേഖരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍, അവയുടെ മൂല്യവും
നിയമസാധുതയും, വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ -
ഇവയെക്കുറിച്ചൊന്നും പൊതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു. അതൊന്നും
മാധ്യമങ്ങളെയോ പൊതുജനത്തെയോ ഒരിക്കലും വേവലാതിപ്പെടുത്തിയില്ല.എന്നാല്‍ മുന്‍പറഞ്ഞ കാര്യങ്ങളൊന്നും പരിശോധിക്കാതെതന്നെ മാധ്യമങ്ങള്‍ ഇതിനകം
വിധിയെഴുതിക്കഴിഞ്ഞു. കേസ്ഡയറിയിലുള്ള നഗ്നസത്യങ്ങളുമായി യാതൊരു
ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട
പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു. മാധ്യമങ്ങളും പൊതുജനവും ചേര്‍ന്ന്
ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങ്കിലും എഴുതാനോ സംസാരിക്കാനോ
ധൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സല്‍പ്പേര് കളങ്കപ്പെടുമെന്ന ഭീഷണിയുടെ
"ഡമോക്ലീസിന്റെ വാള്‍" തൂങ്ങിനില്‍ക്കുന്നു. മൂന്നുപേരെ ഇതിനകം തന്നെ
തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു. പിന്നെതിനാണ് ഈ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ
സംവിധാനം നിലനില്‍ക്കുന്നത്. നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍, ലോക്കല്‍
പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍, ക്രൈസ്തവ സഭ,
കോണ്‍വെന്റ് അധികൃതര്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍
-ഇവരെല്ലാം പ്രതിക്കൂട്ടിലാണ്. മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമങ്ങളും
പൊതുജനവും ചേര്‍ന്നു വേട്ടയാടുന്നു. പാവം പൊതുജനം; രേഖകളിലുള്ളത് എന്താണെന്ന് അവര്‍ക്കറിയില്ല. നിരന്തരമായ
മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും
വിശ്വസിപ്പിച്ചിരുന്നതുമായി യോജിക്കാത്ത ഒരു കോടതിവിധി അംഗീകരിക്കാന്‍പോലും
തയാറായേക്കില്ല. കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ
അടിസ്ഥാനത്തില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു. എന്നാല്‍, പൊതുജനം
ഇപ്പോഴും മരീചികക്കു പിന്നാലെയാണ്. സത്യം വളരെ അകലെയാണ്
നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഈ രണ്ട് വാചകങ്ങള്‍
പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ, ഇവര്‍
ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല."
നിഗമനങ്ങളുമായി ഏറെ മുന്നോട്ടുപോയി. 24 വാല്യങ്ങളുള്ള കേസ് ഡയറിയിലെ
വിവരങ്ങള്‍ എന്താണെന്നറിയാതെയാണിത്. വിദഗ്ദ്ധര്‍ തയാറാക്കിയ നിരവധി ശാസ്ത്രീയ
റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിംഗ് റിപ്പോര്‍ട്ടുകള്‍,
കോടതിയുടെ നിരന്തരമായ ശ്രമഫലമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍
നിന്നു ശേഖരിച്ച നാര്‍ക്കോ അനാലിസിസ് സിഡികള്‍, അവയുടെ മൂല്യവും
നിയമസാധുതയും, വിവിധ അന്വേഷണ എജന്‍സികളുടെ ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ -
ഇവയെക്കുറിച്ചൊന്നും പൊതുജനത്തിനു യാതൊന്നുമറിയില്ലായിരുന്നു. അതൊന്നും
മാധ്യമങ്ങളെയോ പൊതുജനത്തെയോ ഒരിക്കലും വേവലാതിപ്പെടുത്തിയില്ല.എന്നാല്‍ മുന്‍പറഞ്ഞ കാര്യങ്ങളൊന്നും പരിശോധിക്കാതെതന്നെ മാധ്യമങ്ങള്‍ ഇതിനകം
വിധിയെഴുതിക്കഴിഞ്ഞു. കേസ്ഡയറിയിലുള്ള നഗ്നസത്യങ്ങളുമായി യാതൊരു
ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട
പൊതുജനവും അവയോടൊപ്പം കൈകോര്‍ത്തു. മാധ്യമങ്ങളും പൊതുജനവും ചേര്‍ന്ന്
ഇതിനകം പ്രഖ്യാപിച്ച വിധിക്കെതിരെ എന്തെങ്കിലും എഴുതാനോ സംസാരിക്കാനോ
ധൈര്യപ്പെടുന്ന ജഡ്ജിയുടെ തലയ്ക്കു മുകളില്‍ സല്‍പ്പേര് കളങ്കപ്പെടുമെന്ന ഭീഷണിയുടെ
"ഡമോക്ലീസിന്റെ വാള്‍" തൂങ്ങിനില്‍ക്കുന്നു. മൂന്നുപേരെ ഇതിനകം തന്നെ
തൂക്കുമരത്തിലേക്ക് അയച്ചുകഴിഞ്ഞു. പിന്നെതിനാണ് ഈ രാജ്യത്ത് ക്രിമിനല്‍ നീതിന്യായ
സംവിധാനം നിലനില്‍ക്കുന്നത്. നിരവധി അന്വേഷണ ഉദ്യോഗസ്ഥര്‍, ലോക്കല്‍
പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും നിരവധി ഉദ്യോഗസ്ഥര്‍, ക്രൈസ്തവ സഭ,
കോണ്‍വെന്റ് അധികൃതര്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മറ്റു നിരവധിപ്പേര്‍
-ഇവരെല്ലാം പ്രതിക്കൂട്ടിലാണ്. മരിച്ചു കഴിഞ്ഞിട്ടുപോലും ചില സാഷികളെ മാധ്യമങ്ങളും
പൊതുജനവും ചേര്‍ന്നു വേട്ടയാടുന്നു. പാവം പൊതുജനം; രേഖകളിലുള്ളത് എന്താണെന്ന് അവര്‍ക്കറിയില്ല. നിരന്തരമായ
മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയരായ അവര്‍ തങ്ങളെ ഇത്രനാളും
വിശ്വസിപ്പിച്ചിരുന്നതുമായി യോജിക്കാത്ത ഒരു കോടതിവിധി അംഗീകരിക്കാന്‍പോലും
തയാറായേക്കില്ല. കേസ് രേഖകളില്‍നിന്നു വെളിപ്പെടുന്ന വസ്തുതകളുടെ
അടിസ്ഥാനത്തില്‍മാത്രമേ കോടതിക്ക് മുന്നോട്ടു പോകാനാവു. എന്നാല്‍, പൊതുജനം
ഇപ്പോഴും മരീചികക്കു പിന്നാലെയാണ്. സത്യം വളരെ അകലെയാണ്
നിലകൊള്ളുന്നതെന്ന് മനസിലാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഈ രണ്ട് വാചകങ്ങള്‍
പറയാന്‍ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ "പിതാവേ ഇവരോട് ക്ഷമിക്കണമേ, ഇവര്‍
ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല."
വിധിന്യായം - Part 11
ഡോ. മുകുന്ദന്‍ 12-6-2003 തീയതി വച്ചു
നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് പഠിക്കുന്നത് അന്വേഷണ
സംഘത്തിനു പ്രയോജനപ്പെടുമെന്നാണ് എന്റെ അഭിപ്രായം. താഴെപ്പറയുന്ന സംഗതികള്‍
ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
1. ഹോസ്റ്റലിലെ അടുക്കള അലങ്കോലമായത് അഭയയും ത്രേസ്യാമ്മ, അച്ചാമ്മ, സിസ്റ്റര്‍
സെഫി, അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ലി എന്നിവരും
തമ്മിലുണ്ടായ പിടിവലി മൂലമാണ്. (അടുക്കള അലങ്കോലമായതിന്റെ കാരണം
ഇവര്‍ക്കറിയാമെന്ന് ഇതു സൂചിപ്പിക്കുന്നു).
2. അഭയ അടുക്കളയില്‍ നിന്നു പുറത്തേക്ക് ഓടുന്നതു തടയാന്‍ സിസ്റ്റര്‍ ഷേര്‍ലിയെ
ത്രേസ്യാമ്മയും അച്ചാമ്മയും സഹായിച്ചതായി ഇതുസംബന്ധമായ അന്വേഷണങ്ങള്‍
സൂചന നല്‍കുന്നു.
3. സംഭവം കണ്ടിരുന്ന സിസ്റ്റര്‍ ഷേര്‍ലിക്ക് അടുക്കള അലങ്കോലമായതിനെപ്പറ്റി
നേരിട്ടറിവുണ്ട് (പരിശോധനക്കിടയില്‍ അസ്വസ്ഥയായി കാണപ്പെട്ട ഒരേയൊരാള്‍
ഇവരാണ്).
4. അഭയയുടെ കൊലപാതകത്തില്‍ സിസ്റ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത
പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുന്നതായിരുന്നില്ല.
5. അഭയയെപ്പറ്റി ഹോസ്റ്റലിലെ നിരവധി അന്തേവാസികളില്‍ നിന്നുമെടുത്ത മൊഴികള്‍
മിക്കവയും സൂചന നല്‍കിയത് അഭയ വിഷാദത്തിലായിരുന്നു എന്നാണ്.
6. അഭയയുടെ വിഷാദാവസ്ഥയെപ്പറ്റി അവരോടൊപ്പം താമസിച്ചിരുന്ന
അന്തേവാസികള്‍ പലര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പരിശോധനാ ഫലങ്ങളില്‍
സൂചനയുണ്ട്.
ശാസ്ത്രീയ പരിശോധനയിലെ ഏറ്റവും പ്രസക്തമായ ഈ ഭാഗങ്ങള്‍ അന്വേഷകര്‍
എന്തുകൊണ്ടു കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തുവന്നാണ് എനിക്കു
മനസിലാകാത്തത്. അന്വേഷകര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച്
കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും ഡോ.മുകുന്ദന്റെ റിപ്പോര്‍ട്ടിലുണ്ട്.
തെറ്റാണെങ്കിലും ശരിയാണെങ്കിലും, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന
ദിശയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍, അന്വേഷകര്‍ വിശദീകരിക്കാന്‍
വിഷമിക്കുന്ന പല കാര്യങ്ങളിലും വിശദീകരണം ലഭിക്കുമായിരുന്നു. അവ ഇവയാണ്.
1. അടുക്കള അലങ്കോലമായത്.
2. അടുക്കളയിലോ പരിസരത്തോ ചോരപ്പാടുകള്‍ കാണാതിരുന്നത്.
3. വാതിലിന്റെ സാക്ഷാ അകത്തുനിന്നുള്ളത് തുറന്നുകിടന്നത്.
4. വാതില്‍ പുറത്തുനിന്നു സാക്ഷയിട്ടിരുന്നത്.
5. രക്തം പുരളാത്ത ശിരോവസ്ത്രം ലഭിച്ചത്.
6. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിക്കുകള്‍ സംഭവസ്ഥലത്തു നിന്നു
കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടാത്തത്.
7. കൊലപാതക കാരണമായേക്കാവുന്ന മുറിവുകളൊന്നും മൃതദേഹത്തില്‍
കാണാതിരുന്നത്.
8. അഭയ കിണറ്റില്‍ ബോധാവസ്ഥയില്‍ കിടന്നശേഷം മുങ്ങി മരണം സംഭവിച്ചത്.
9. അഭയ ഉച്ചത്തില്‍ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാതിരുന്നത്.
10. ഹോസ്റ്റലിലെ പട്ടി കുരയ്ക്കാതിരുന്നത്.
ഇവയെല്ലാം ശരിയായി വിശദീകരിക്കണമെങ്കില്‍ ഇവയെപ്പറ്റി അന്വേഷണം വേണം.
2003-ലാണ് ഡോ.മുകുന്ദന്‍ ഈ ബ്രെയിന്‍ഫിംഗര്‍ പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട്
തയാറാക്കിയത്. ശാസ്ത്രീയമായ ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ചികഞ്ഞ്
അഭയയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം കണ്ടെത്താന്‍
അന്വേഷകര്‍ ശ്രമിക്കണം. മുന്‍പറഞ്ഞ ശാസ്ത്രീയ റിപ്പോര്‍ട്ടിലെ സൂചനകള്‍
ശരിയാണെങ്കില്‍ വലിയൊരു ചോദ്യം ഉയരുന്നുണ്ട്. എന്തിനാണ് ആത്മഹത്യ
രഹസ്യമാക്കി വച്ചത്?
നല്‍കിയ ബ്രെയിന്‍ ഫിംഗര്‍പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട് പഠിക്കുന്നത് അന്വേഷണ
സംഘത്തിനു പ്രയോജനപ്പെടുമെന്നാണ് എന്റെ അഭിപ്രായം. താഴെപ്പറയുന്ന സംഗതികള്‍
ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
1. ഹോസ്റ്റലിലെ അടുക്കള അലങ്കോലമായത് അഭയയും ത്രേസ്യാമ്മ, അച്ചാമ്മ, സിസ്റ്റര്‍
സെഫി, അഭയയോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ ഷേര്‍ലി എന്നിവരും
തമ്മിലുണ്ടായ പിടിവലി മൂലമാണ്. (അടുക്കള അലങ്കോലമായതിന്റെ കാരണം
ഇവര്‍ക്കറിയാമെന്ന് ഇതു സൂചിപ്പിക്കുന്നു).
2. അഭയ അടുക്കളയില്‍ നിന്നു പുറത്തേക്ക് ഓടുന്നതു തടയാന്‍ സിസ്റ്റര്‍ ഷേര്‍ലിയെ
ത്രേസ്യാമ്മയും അച്ചാമ്മയും സഹായിച്ചതായി ഇതുസംബന്ധമായ അന്വേഷണങ്ങള്‍
സൂചന നല്‍കുന്നു.
3. സംഭവം കണ്ടിരുന്ന സിസ്റ്റര്‍ ഷേര്‍ലിക്ക് അടുക്കള അലങ്കോലമായതിനെപ്പറ്റി
നേരിട്ടറിവുണ്ട് (പരിശോധനക്കിടയില്‍ അസ്വസ്ഥയായി കാണപ്പെട്ട ഒരേയൊരാള്‍
ഇവരാണ്).
4. അഭയയുടെ കൊലപാതകത്തില്‍ സിസ്റ്റര്‍ സെഫിക്കു പങ്കുണ്ടാകാനുള്ള സാധ്യത
പരിശോധിച്ചെങ്കിലും പരിശോധനാ ഫലം അതു ശരിവയ്ക്കുന്നതായിരുന്നില്ല.
5. അഭയയെപ്പറ്റി ഹോസ്റ്റലിലെ നിരവധി അന്തേവാസികളില്‍ നിന്നുമെടുത്ത മൊഴികള്‍
മിക്കവയും സൂചന നല്‍കിയത് അഭയ വിഷാദത്തിലായിരുന്നു എന്നാണ്.
6. അഭയയുടെ വിഷാദാവസ്ഥയെപ്പറ്റി അവരോടൊപ്പം താമസിച്ചിരുന്ന
അന്തേവാസികള്‍ പലര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പരിശോധനാ ഫലങ്ങളില്‍
സൂചനയുണ്ട്.
ശാസ്ത്രീയ പരിശോധനയിലെ ഏറ്റവും പ്രസക്തമായ ഈ ഭാഗങ്ങള്‍ അന്വേഷകര്‍
എന്തുകൊണ്ടു കാണാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തുവന്നാണ് എനിക്കു
മനസിലാകാത്തത്. അന്വേഷകര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇതുസംബന്ധിച്ച്
കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും ഡോ.മുകുന്ദന്റെ റിപ്പോര്‍ട്ടിലുണ്ട്.
തെറ്റാണെങ്കിലും ശരിയാണെങ്കിലും, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന
ദിശയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍, അന്വേഷകര്‍ വിശദീകരിക്കാന്‍
വിഷമിക്കുന്ന പല കാര്യങ്ങളിലും വിശദീകരണം ലഭിക്കുമായിരുന്നു. അവ ഇവയാണ്.
1. അടുക്കള അലങ്കോലമായത്.
2. അടുക്കളയിലോ പരിസരത്തോ ചോരപ്പാടുകള്‍ കാണാതിരുന്നത്.
3. വാതിലിന്റെ സാക്ഷാ അകത്തുനിന്നുള്ളത് തുറന്നുകിടന്നത്.
4. വാതില്‍ പുറത്തുനിന്നു സാക്ഷയിട്ടിരുന്നത്.
5. രക്തം പുരളാത്ത ശിരോവസ്ത്രം ലഭിച്ചത്.
6. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിക്കുകള്‍ സംഭവസ്ഥലത്തു നിന്നു
കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടാത്തത്.
7. കൊലപാതക കാരണമായേക്കാവുന്ന മുറിവുകളൊന്നും മൃതദേഹത്തില്‍
കാണാതിരുന്നത്.
8. അഭയ കിണറ്റില്‍ ബോധാവസ്ഥയില്‍ കിടന്നശേഷം മുങ്ങി മരണം സംഭവിച്ചത്.
9. അഭയ ഉച്ചത്തില്‍ കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാതിരുന്നത്.
10. ഹോസ്റ്റലിലെ പട്ടി കുരയ്ക്കാതിരുന്നത്.
ഇവയെല്ലാം ശരിയായി വിശദീകരിക്കണമെങ്കില്‍ ഇവയെപ്പറ്റി അന്വേഷണം വേണം.
2003-ലാണ് ഡോ.മുകുന്ദന്‍ ഈ ബ്രെയിന്‍ഫിംഗര്‍ പ്രിന്റിംഗ് പരിശോധനാ റിപ്പോര്‍ട്ട്
തയാറാക്കിയത്. ശാസ്ത്രീയമായ ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ചികഞ്ഞ്
അഭയയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം കണ്ടെത്താന്‍
അന്വേഷകര്‍ ശ്രമിക്കണം. മുന്‍പറഞ്ഞ ശാസ്ത്രീയ റിപ്പോര്‍ട്ടിലെ സൂചനകള്‍
ശരിയാണെങ്കില്‍ വലിയൊരു ചോദ്യം ഉയരുന്നുണ്ട്. എന്തിനാണ് ആത്മഹത്യ
രഹസ്യമാക്കി വച്ചത്?
Subscribe to:
Posts (Atom)