Thursday, August 6, 2009

ഒരു സി.ബി.ഐ അഭയക്കുറിപ്പ്‌

നാളുകള്‍ നീണ്ട മാധ്യമ വിചാരണകള്‍ക്കും നുണ പ്രചാരണങ്ങള്‍ക്കും ശേഷം അഭയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്‌. ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിച്ചുപറയാന്‍ പോലും പറ്റാത്ത മുന്‍ അന്വേഷണ സംഘങ്ങളുടെ അതേ അവസ്ഥയില്‍ തന്നെയാണ്‌ ഈ അന്വേഷകരും എന്ന് കെട്ടിച്ചമച്ച കുറ്റപത്രത്തിലൂടെ കണ്ണോടിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. കുറ്റവാളികളെ കണ്ടെത്തുക എന്നതിനെക്കാള്‍ അന്വേഷണ സംഘത്തിന്റെ ലക്ഷ്യം കുറ്റവാളികലെ സ്ര്ഷ്ടിക്കുക എന്നതില്‍ ആയിരുന്നു. തികച്ചും മുന്‍വിധിയോടെ ആണ്‌ ഈ അന്വേഷക സംഘം അന്വേഷണം തുടങ്ങുന്നതു തന്നെ. അഭയയുടെ മരണം കൊലപാതകം തന്നെ പക്ഷേ തെളിവുകള്‍ ഒന്നുമില്ല എന്ന് സി.ബി.ഐ യുടെ ഒരു അന്വേഷക സംഘം റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. തൊട്ടുപിന്നാലെ സി.ബി.ഐ കേരളാ ഘടകം അന്വേഷണം ഏറ്റെടുക്കുന്നു. ദിവസങ്ങള്‍ക്കകം 'പ്രതികളെ' അറസ്റ്റ്‌ ചെയ്യുന്നു. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍, ഒരു ഇന്‍ഡ്യന്‍ പൗരനെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കാവുന്ന 14 ദിവസങ്ങള്‍ക്കു ശേഷവും തെളിവുകളില്ല ഹാജരാക്കാന്‍, തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി. അതിന്റെ സമയവും തീരുന്നു. തെളിവുകള്‍ മാത്രം ഇല്ല. എവിടെ തെളിവ്‌? സി.ബി.ഐ ക്കറിയില്ല പക്ഷേ ഈഴവ സമുദായത്തിന്റെ സ്വന്തം പത്രത്തിനറിയാം. എല്ലാ ദിവസവും മുന്‍ പേജില്‍ സ്റ്റാഫ്‌ റിപ്പോര്‍ട്ടറുടെ ദ്ര്ക്സാക്ഷി വിവരണം. അടയ്ക്കാ രാജുവിനെയും, സന്‍ജു മാത്യുവിനെയും ശൂന്യതയില്‍ നിന്നും സ്ര്ഷ്ടിച്ച്‌ സാക്ഷികളാക്കിയ സി.ബി.ഐ ഈ റിപ്പോര്‍ട്ടറെ ഒന്നു കണ്ടിരുന്നെങ്കില്‍ ഇങ്ങനെ ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പേണ്ടി വരില്ലായിരുന്നു. പയസ്‌ റ്റെന്‍ത്‌ ഹോസ്റ്റലില്‍ അഭയ കൊല്ലപ്പെട്ട ദിവസം 'നടന്ന സംഭവങ്ങള്‍' ഇദ്ദേഹം വിവരിക്കുന്നത്‌ വള്ളം കളിക്ക്‌ തല്‍സമയ കമന്ററി പറയുന്നതു പോലെയായിരുന്നു. 'അക്ഷരങ്ങളെ വ്യഭിചരിക്കുക' എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്തെന്ന് ഫയര്‍ എന്ന പ്രസിദ്ധീകരണത്തിലൂടെ മലയാളികല്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്ന കൗമുദിയുടെ പത്രധര്‍മം, മുന്നോക്കക്കാരനെ അപമാനിച്ചു രസിക്കുന്ന പിന്നോക്കക്കാരന്റെ വിലകുറഞ്ഞ അപകര്‍ഷത അച്ചിട്ടു നിരത്തലാണ്‌ എന്ന് അഭയ കേസ്‌ സംബന്ധമായി ഈ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ശരാശരി മലയാളിക്ക്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. ഏതു ചെത്തുകാരനും കള്ളു കച്ചവടക്കാരനും ചെയ്യാന്‍ പറ്റിയ 'പണിയായി' മാധ്യമ പ്രവര്‍ത്തനം മാറിയതിന്റെ 'ദുരവസ്ഥ' നമ്മുടെ ജുഡീഷ്യറിക്കും അനുഭവിക്കേണ്ടി വന്നു. 'നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം' എന്ന പേരില്‍ കൗമുദി പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തിനെതിരെ പ്രതികരിക്കാനോ ഒരു കോടതിയലക്ഷ്യ കേസ്‌ എങ്കിലും ഫയല്‍ ചെയ്യാനോ ആരും ഉണ്ടായില്ല എന്നതില്‍ നിന്ന് നാം പലതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കോടതി പരിസരത്ത്‌ ഉറക്കെ ഹോണ്‍ അടിച്ചാല്‍ പോലും കോടതിയലക്ഷ്യത്തിന്‌ സമാധാനം പറയേണ്ടിവരുന്ന നാട്ടില്‍, ഒരു വനിതാ ജഡ്ജിയെ പലവിധത്തില്‍ ആക്ഷേപിക്കുന്നതും അവരുടെ കോലം കത്തിക്കുന്നതുംവരെ സാംസ്കാരിക നായകരും ബുദ്ധി ജീവികളും വായും പൂട്ടി നോക്കി നിന്നു.
(....തുടരും)

No comments:

Post a Comment